ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. പ്രധാനമന്ത്രിയോട് അമിത് ഷാ സ്ഥിതിഗതികൾ വിശദീകരിച്ചു.
ഡൽഹി പോലീസ് കമ്മീഷണറും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായ തപൻ ദേകയുമായും അമിത് ഷാ സംസാരിച്ചു.
ഭീകരാക്രമണമെന്ന നിലയിലാണ് ഡൽഹി പോലീസ് സ്ഫോടനത്തെ പ്രാഥമികമായി വിലയിരുത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ലെന്നു കമ്മീഷണർ വ്യക്തമാക്കി.
ലാൽകിലാ മെട്രോ സ്റ്റേഷന് സമീപമുണ്ടായത് ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് സൂചന. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ 13 ആയി. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.